തലയോലപ്പറമ്പ്: തലയോലപ്പറമ്പ് കൃഷിഭവൻ പരിധിയിലെ14 ബ്ലോക്കുകളിലെ പാടശേഖരങ്ങളിലെ നെൽകൃഷി രൂക്ഷമായ ജലക്ഷാമം മൂലം നാശത്തിന്റെ വക്കിലായി.
മുവാറ്റുപുഴയാറിൽനിന്ന് പുത്തൻതോടുവഴിയുള്ള ജലപ്രവാഹം നിലച്ചതാണ് നെൽകർഷകരെ പ്രതിസന്ധിയിലാക്കുന്നത്. അടിയംതാഴപ്പള്ളി ഭാഗത്ത് ഇറിഗേഷൻ വകുപ്പ് നിർമിച്ച ഷട്ടർ മുവാറ്റുപുഴയാറ്റിലെ വെള്ളം തോട്ടിലെക്കു കയറിവരുന്നതിനു തടസമായി നിൽക്കുന്നതാണ് കൃഷിയിടങ്ങളിലേക്ക് വെള്ളം എത്താതിരുക്കുന്നതിന്റെ പ്രധാന കാരണം.
അശാസ്ത്രിയമായി നിർമിച്ചിട്ടുള്ള ഈ ഷട്ടർ പൊളിച്ചുനിക്കി പുത്തൻതോടിന്റെ ആഴംകുട്ടി അടിയിൽ അടിഞ്ഞുകൂടിയ ഏക്കലും ചെളിയും തടിക്കഷണങ്ങളും നിക്കം ചെയ്താൽ നീരൊഴക്കു വർധിച്ച് കൃഷിക്കാവശ്യമായ വെള്ളം സുലഭമായി കിട്ടും.
ശുദ്ധജല ലഭ്യത കുറയുന്നത് 500 ഏക്കർ വരുന്ന ആലങ്കേരി പാടം, 155 ഏക്കറുള്ള കോലത്താർ, 200 ഏക്കറുള്ള നടുക്കരി, 200 ഏക്കർ വീതം വരുന്ന വടക്കേപുതുശേരി, തെക്കെപുതുശേരി, 200 ഏക്കറുള്ള പാറ, എസ്എൻവി ബ്ലോക്ക്, പൊന്നുരുക്കുംപാറ, മാത്താനം അടക്കമുള്ള പാടശേഖരങ്ങളിൽ കർഷകർ നെൽകൃഷി ഉപേക്ഷിക്കാൻ തയാറാകുകയാണ്. ഇറിഗേഷൻ കൃഷിവകുപ്പ് അധികൃതർ ശുദ്ധജലം ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു